Tuesday, July 3, 2012

ഓര്‍മയുടെ നൊമ്പരങ്ങള്‍..



     ഓര്‍മ്മകള്‍ അങ്ങനെയാണ്, അത് വീണ്ടും വീണ്ടും കരയിപ്പിച്ചു കൊണ്ടേയിരിക്കും.. പരസ്പരം സുഹൃതക്കലായിരുന്നു അവര്‍.. സഹോദരീ-സഹോദരന്മാര്‍ എന്നതിലുപരി ആത്മ മിത്രങ്ങലായിരുന്നു അവര്‍.. നാട്ടിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫിലെ താമസിക്കുന്ന വീടും സ്കൂള്‍ മതില്കെട്ടിനകത്തെ  ലോകവും  മാത്രമായിരുന്നു അവരുടെ ലോകം.. ആ ലോകത്ത് പരസ്പരം സ്നേഹിച്ചും കലഹിച്ചും കളിച്ചും ചിരിച്ചും....
     അങ്ങനെ നാട്ടില്‍ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയുടെ ലീവ് കഴിഞ്ഞു, ഇനിയും ലീവ് നീട്ടാന്‍ പറ്റാത്ത സാഹചര്യം.. അത് കൊണ്ട് കുടുംബം നാട്ടിലേക്ക് മാറ്റി നടുവാന്‍ തീരുമാനിച്ചു.. പുതിയ ലോകം,സമൂഹം,അയല്‍വാസികള്‍ അങ്ങനെ അങ്ങനെ...അവരുടെ ബന്ധങ്ങള്‍ക്ക് യാതൊരു വിള്ളലും വന്നില്ല എന്ന് മാത്രമല്ല പുതിയ ലോകത്തിലും ഏതൊരാളും ഭാഗവാക്കാകാന്‍ കൊതിച്ചു പോകുന്ന ഒരു കുടുംബമായി,എല്ലാവര്ക്കും മാതൃകയായി അവര്‍..
    ആ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു ശബി.. ആ വീട്ടിലെ മൂന്നു സഹോദരിമാര്‍ക്ക് കിട്ടിയ ഏക സഹോദരന്‍.. ആ ഉമ്മാക്ക് തന്റെ അവസാനത്തെ പ്രസവത്തില്‍ കിട്ടിയ ഏക ആണ്‍ തരി.. ആ വലിയ കുടുംബത്തിന്റെ നേരിനോപ്പം വളര്‍ന്നു പന്തലിച്ചു കൊണ്ടിരുന്നു അവനും..സ്കൂളിലായാലും നാട്ടിലായാലും എല്ലാവര്ക്കും പറയാനുള്ളത് ചുറു ചുറുക്കുള്ള, എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുന്ന ശബിയെ പറ്റി മാത്രം.. 
   ഈ ലോകം ശാശ്വതമല്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന വന്‍ പലപ്പോഴും ഉമ്മയോട് ചോദിക്കുമായിരുന്നു, "പതിനഞ്ചു വയസ്സിന്റെ മുന്നേ മരണപ്പെട്ടാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമോ" എന്ന്.. ആ മകന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഒരു നെടുവീര്‍പ്പല്ലാതെ മറുപടി ഇല്ലായിരുന്നു, അങ്ങനെ ഒരു കാര്യത്തെ പറ്റി ആലോചിക്കാന്‍ പോലും ആ ഉമ്മാനെ കൊണ്ട് പറ്റില്ല എന്ന് ആ കുടുംബത്തെ അറിയുന്ന ആര്‍ക്കും പറയാന്‍ പറ്റും.. 
   അന്നൊരു ബുധനാഴ്ച. കൃത്യമായി പറഞ്ഞാല്‍ 2005  മെയ്‌ 25.. വേനല്‍ അവധി കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.. അവനറിയാം സ്കൂള്‍ തുറന്നാല്‍ പത്താം ക്ലാസിന്റെ തിരക്കിലായിരിക്കും ഇനിയുള്ള കാലം..അത് കൊണ്ട് ബാക്കിയുള്ള ദിവസങ്ങള്‍ പരമാവധി കളിച്ചു രസിക്കാം..അങ്ങനെ അന്നും അവന്‍ പതിവ് പോലെ കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങി, പുഴയോരത്തേക്ക്..  
   ജനലും തുറന്നിട്ട്‌ വെറുതെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്ന ആ സഹോദരിയുടെ മുന്നിലൂടെ ഒരു പുഞ്ചിരി നല്കിയിട്ടായിരുന്നു അവന്‍ പോയത്.. അവളുടെ കയ്യിലുണ്ടായിരുന്ന പത്രതാളുകളില്‍ അന്നും ഉണ്ടായിരുന്നു പുഴയില്‍ വീണു മരിച്ച വാര്‍ത്ത..അവന്‍ തിരിച്ചു വന്നാല്‍ കളി കഴിഞ്ഞാല്‍ പുഴയില്‍ കുളിക്കാനോന്നും ഇരങ്ങരുതെന്നു പറയണം എന്നൊക്കെ ആലോചിച്ചു കൊണ്ട് തലേ ദിവസം അവന്‍ അഴിച്ചിട്ട വസ്ത്രം അലക്കാന്‍ ഇറങ്ങി.. വെള്ള വസ്ത്രത്തിലെ ചളി ഉറച്ചു വൃത്തിയാക്കുന്നതിനിടെ അവന്‍ തിരിച്ചു വന്നിട്ട് വെളുത്ത വസ്ത്രം ഇട്ടു കളിക്കാന്‍ പോയതിനു രണ്ടു പറയണം എന്നൊക്കെ അവള്‍ ആലോചിച്ചു.. 
     വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടു റൂമിലെത്തിയപ്പോ മനസ്സിന് എന്തൊക്കെയോ ഒരു അസ്വസ്ഥത, എന്താണെന്നറിയില്ല..കുറച്ചു സമയത്തിന് ശേഷം അയല്‍ വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചില്‍.. പോയി നോക്കുമ്പോ കുറച്ചു കുട്ടികള്‍ അപകടത്തില്‍ പെട്ടിരിക്കുന്നു, അതില്‍ ആ വീട്ടിലെ കുട്ടിയും ഉണ്ട് എന്ന് സംശയം..ആ മാതൃ ഹൃദയത്തിന്റെ വേദന കാണാനാവാതെ വീട്ടിലേക്കു മടങ്ങുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു, പടച്ചോനെ അതില്‍ ഞങ്ങളുടെ ശബി ഉണ്ടാവരുതേ..  
    കുറച്ചു സമയത്തിന് ശേഷം നോക്കുമ്പോ വീടിനു പുറത്തു റോഡില്‍ ആളുകള്‍ അവിടെ ഇവിടെയായി കൂട്ടം കൂടി നില്‍ക്കുന്നു..ഒന്നും മനസ്സിലാവുന്നില്ല.. മനസ്സില്‍ ആശങ്ക കൂടി വരുന്ന സമയം..കുറച്ചു ആളുകള്‍ അവസാനം വീട്ടിലേക്കു കേറി വന്നു.. എല്ലാരുടെയും മുഖത്ത് സങ്കടവും സഹതാപത്തോടെയുള്ള നോട്ടവും.. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതെ എന്ന് ആഗ്രഹിച്ച ആ വാര്‍ത്ത അവളും വേദനയോടെ മനസ്സിലാക്കി, 'ഞങ്ങളുടെ എല്ലാമെല്ലാമായ ശബിയെ അവന്റെ പതിനഞ്ചാം വയസ്സില്‍ അല്ലാഹു തിരിച്ചു വിളിച്ചിരിക്കുന്നു'.. 
    കളിക്കുമ്പോ പുഴയില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ കൂട്ടുകാരന്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ വേണ്ടി എടുത്തു ചാടിയ ശബി മണല്‍ ഊറ്റുകാര്‍ ഉണ്ടാക്കി വെച്ച മരണച്ചുഴിയിലേക്ക് അവന്റെ മറ്റു രണ്ടു കൂട്ടുകാരുടെ കൂടെ താഴ്ന്നിരങ്ങിയപ്പോള്‍ ഒപ്പം പോയത് ആ കുടുംബത്തിന്റെ സ്വപ്നങ്ങളും സന്തോഷവും കൂടി ആയിരുന്നു.. അവന്റെ വിയോഗം ആ വീട്ടിലുണ്ടാക്കിയ നിശബ്ധത വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുടുംബത്തിന്റെ ഭാഗമായി മാറിയ എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുവെങ്കില്‍ കരയാന്‍ ഒരിറ്റു കണ്ണ് നീരില്ലാതെ നിന്ന ആ ഉമ്മയുടെയും ഉപ്പയുടെയും സഹോദരിമാരുടെയും വിവരണം തന്ന അന്ന് ആ വീട്ടില്‍ പോയ ആളുകളുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴും ഏഴു വര്‍ഷങ്ങള്‍ക്കിപ്പുരവും ഓരോ നിമിഷവും ഞങ്ങളുടെ ശബി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് അറിയാതെ പറഞ്ഞു പോകുന്ന വീട്ടുകാരുടെ വാക്കുകള്‍ക്കു മുന്നില്‍ എന്റെ കണ്ണും നിറഞ്ഞു പോകുന്നു.. ഒപ്പം ഇത് പോലെയുള്ള അപ്രതീക്ഷിത മരണങ്ങളില്‍ നിന്നും അല്ലാഹു എല്ലാരെയും കാക്കട്ടെ എന്നും ആ സഹോദരനെയും നമ്മളെയും നാളെ രബ്ബിന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു ചേര്‍ക്കണേ എന്നാ പ്രാര്‍ഥനയും മാത്രം... 

No comments :

Post a Comment