Friday, June 15, 2012

നെയ്യാറ്റിന്‍കര: ഒരു വിശകലനം..


ബി ജെ പി എന്നാ പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകലെക്കാലും ഓ രാജഗോപാല്‍ എന്നാ വ്യക്തിക്ക് കിട്ടിയ വോട്ടുകളാണ് ബി ജെ പിയുടെ വോട്ടുകളുടെ എണ്ണം കൂട്ടിയത്  .. അത് പോലെ തന്നെ ഇത്രയും കാലം ഇടതു-വലതു പക്ഷങ്ങളെ മാറി മാറി പിന്തുണച്ചു കൊണ്ടിരുന്ന എസ് എന്‍ ഡി പി/എന്‍ എസ് എസ് വോട്ടുകള്‍ വലിയ തോതില്‍ ബി ജെ പിക്ക് മരിഞ്ഞിട്ടുണ്ട് എന്നത് ഹിന്ദു വോട്ടുകളുടെ ഏകീകരണം വേണം എന്നും പറഞ്ഞു നടന്ന ബി ജെ പിയുടെ വിജയമാണ്..ഇത് തീര്‍ച്ചയായും ഭാവിയില്‍ രാഷ്ട്രീയ രംഗത്ത് ഒരു മാറ്റത്തിന് ചിന്തിപ്പിക്കാന്‍ ഹിന്ദു സങ്കടനകള്‍ക്ക് വഴി കാട്ടിയാവും.. പുതുതായി ചേര്‍ത്തിട്ടുള്ള 25000ഓളം വോട്ടുകള്‍ അത് എങ്ങോട്ടാണ് പോയത് എന്നുള്ളത് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതാണ്.. ടി പി വധവും അതിനു ശേഷം നടന്ന മണിയുടെ പ്രസംഗവും മാത്രമാണ് ഇടതു പക്ഷത്തിന്റെ വിജയം  തല്ലി  കെടുത്തിയത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും..ആ കൊലപാതകവും അത് വഴി ഉരു തിരിഞ്ഞു വന്ന ചര്‍ച്ചകളും ഇല്ലായിരുന്നുവെങ്കില്‍ ഈ ഫലം വേറെ തരത്തിലായേനെ.. (അത് യു ഡി എഫിനോടുള്ള  എതിര്‍പ്പല്ല പക്ഷെ ശേല്വരാജിനോടുള്ള എതിര്‍പ്പ് കൊണ്ട് ) ഒരു കാര്യം കൂടി ചേര്‍ത്ത് പറയേണ്ടതുണ്ട്, ശേല്വരാജിനു പകരം വേറെ ഏതെങ്കിലും ആള്,അതായത് കൊണ്ഗ്രെസ്സില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ച ആളാണ്‌ മത്സരിച്ചത് എങ്കില്‍ ലീഡ് ഒരുപാട് ഉയരുമായിരുന്നു.. 
യു ഡി എഫിന്റെ ഭരണത്തോടുള്ള അനുകമ്പ, സീ പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ എതിര്‍പ്പ് (സീ പി എമ്മിന് അകത്തു തന്നെ ഔദ്യോഗിക പക്ഷത്തോട് എതിര്‍പ്പുള്ളവര്‍ വോട്ട് മറിച്ചിട്ടുണ്ട്  എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു), ഓ രാജഗോപാല്‍ എന്നാ വ്യക്തി ഇവയാണ് ഈ ഇലക്ഷന്റെ ഫലത്തെ സ്വാധീനിച്ചിട്ടുള്ളത്..