Monday, July 2, 2012

പച്ച പേടി..!!



പച്ച പേടി..!!
വിദ്യാഭ്യാസ വകുപ്പിനെതിരെ വിവാദങ്ങള്‍ ഉണ്ടാകുന്നതാണോ അതോ ഉണ്ടാക്കുന്നതോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഒരു പ്രൊജക്റ്റ്‌ ഓഫീസര്‍ ഒരു ഉത്തരവ് പുരപ്പെടുവിച്ചപ്പോഴെക്ക് കേരളം പച്ചയാക്കുന്നു, മലബാര്‍ വിഭചിച്ചു ഇസ്ലാമിക ശരീഅത് വേണമെന്ന് പറയാത്തത് ഭാഗ്യം തുടങ്ങി കണ്ടതെല്ലാം വിളിച്ചു പറയാന്‍ മാത്രം ബുദ്ധി ശൂന്യരായിപ്പോയോ കേരള ജനത..?? ഒരു പക്ഷെ ഈ പറയുന്ന ആള്‍ക്കാര് മുന്നേ നടത്തിയ പരിപാടികളിലോകെ നിരവധി തവണ പച്ച ബ്ലൌസും സെറ്റ് സാരിയും ഉടുതിട്ടുണ്ടാവും, അതൊന്നും ഒരു വിഷയമല്ല... വിദ്യാഭ്യാസ വകുപ്പ് നിരവധി വിവാദങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു വിവാദം കൂടി ഉണ്ടാക്കാന്‍ മാത്രം ബുദ്ധിശൂന്യനാണ് ആ മന്ത്രിയെന്നു ആലോചിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്, അതെ സമയം തന്നെ ഇങ്ങനെ ഒരു ഉത്തരാവ് പുറപ്പെടുവിച്ചു അത് ചാനലുകാര്‍ക്ക് എത്തിച്ചാല്‍ അത് ഇത്തരം കോമരങ്ങള്‍ ഏറ്റെടുക്കുമെന്ന് ആലോചിക്കാന്‍ മാത്രം ബുദ്ധിമാന്മാര്‍ അപ്പുരതുണ്ട് എന്നതും മനസ്സിലാക്കാം.. 
അഞ്ചാം മന്ത്രി വന്നാല്‍ അത് സന്തുലനം നഷ്ട്ടപ്പെടുതും...വെള്ളാപ്പള്ളി നടേശന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ അഭിപ്രായമാണ് ഏറ്റവും രസകരം, " പച്ച എന്ന് പറഞ്ഞാല്‍ അത് ലീഗിന്റെ അടയാളമല്ലേ, ചുവപ്പ് എന്ന് പറഞ്ഞാല്‍ അത് സി പി എമ്മിന്റെ അടയാളമല്ലേ, മഞ്ഞ എന്ന് പറഞ്ഞാല്‍ അത് ഞങ്ങളുടെ അടയാളമല്ലേ..ഇതൊന്നും ആര്‍ക്കും ഇഷ്ട്ടപെടില്ലല്ലോ, അത് കൊണ്ട്  എന്തിനാണ് പച്ച ഇടാന്‍ പറയുന്നത്  വെള്ള ഇടാന്‍ പറഞ്ഞാല്‍ പോരെ..???!!! "
 കുറച്ചു കൂടി കഴിഞ്ഞാല്‍ ഇവര്‍ തന്നെ പറഞ്ഞേക്കാം ഇന്ത്യയുടെ ദേശീയ പതാകയില്‍ പച്ച ഉണ്ട്, അത് കൊണ്ട് അതും വെള്ള ആക്കണം...!! ഹാ, എന്തൊരു കഷ്ടം..ഇവരുടെയൊക്കെ ബുദ്ധിയും വിവരവും എവിടെപ്പോയി..? ആണുങ്ങള്‍ പച്ച ഷര്‍ട്ട് ഇട്ടാല്‍ അല്ലെങ്കില്‍ സ്ത്രീകള്‍ പച്ച ബ്ലൌസ് ഇട്ടാല്‍ അത് വര്‍ഗീയത.. ഇതെന്തൊരു നാട്..?? കേരളം ശെരിക്കും ഭ്രാന്താലയമായോ..??




വാല്‍കൊക്ക:ഇനിയിപ്പോ ലീഗ് മന്ത്രിമാര് പങ്കെടുക്കുന്ന പരിപാടികളിലൊക്കെ ഒരു കണ്ണ് നല്ലതാ, അവിടെയെങ്ങാനും ഒരു പച്ച കസേരയോ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള എന്തെങ്കിലുമോ കണ്ടാല്‍ അതും നാളെ വിവാദമാക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടാവും, അത് കൊണ്ട് ലീഗുകാരെ ജാഗ്രതൈ..!!!

1 comment :

  1. കുറച്ചു മുബ്ബ്‌ വരെ പച്ച ബ്ലൗസ് പോയിട്ട് ബ്ലൗസ് തന്നെ ധരിക്കാന്‍ ഈ ആളുകള്‍ അനുവതിചിരുന്നില എന്ന് ഓര്‍ക്കുക ശുദ്ധ വര്‍ഗീയത എളക്കിവിടുകയാന്‍

    ReplyDelete