news from google..

Loading...

Friday, October 29, 2010

Sunday, March 28, 2010

കനകയുടെ കദനകഥ


ഗോഡ്‌ഫാദര്‍, വിയറ്റ്‌നാം കോളനി, പിന്‍ഗാമി, ഗോളാന്തര യാത്ര, നരസിംഹം, കരകാട്ടകാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ കനക ഭര്‍ത്താവിനെ കാണാനില്ല എന്ന്‌ പറഞ്ഞ്‌ പത്രക്കാരെ കണ്ടപ്പോള്‍ ചെന്നൈയിലെ ജേര്‍ണലിസ്‌റ്റുകള്‍ക്ക്‌ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അത്രയ്‌ക്ക്‌ കോലം മാറിയിരുന്നു.

ഭര്‍ത്താവിനെ തട്ടിക്കൊണ്ട്‌ പോയത്‌ തന്റെ പിതാവാണെന്ന്‌ കനക. കനകയ്‌ക്ക്‌ ഭ്രാന്താണെന്നും അവള്‍ ജീവിതത്തില്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും പിതാവ്‌ ദേവദാസ്‌. സ്വത്ത്‌ കൈക്കലാക്കാനായി അച്ഛന്‍ തന്നെ ഭ്രാന്തിയാക്കാന്‍ ശ്രമിയ്‌ക്കുകയാണ്‌. തന്റെ മനോനില ശരിയല്ലെന്ന്‌ പ്രചരിപ്പിയ്‌ക്കുകയാണ്‌- എന്നിങ്ങനെയാണ്‌ കനക പറയുന്നത്‌.

90 കളില്‍ മലയാളത്തില്‍ തിളങ്ങി നിന്ന കനക പഴയകാല തമിഴ്‌ നടി ദേവികയുടെ മകളാണ്‌. കനകയ്‌ക്ക്‌ 13 വയസ്സുള്ളപ്പോള്‍ ദേവികയുമായി ദേവദാസ്‌ പിരിഞ്ഞതാണ്‌. ഇതിനിടെ ദേവിക മരിക്കുകയും ചെയ്‌തു. മാനസികനില തെറ്റിയതിനാല്‍ ഒരു സങ്കല്‌പലോകത്താണ്‌ കനകയെന്ന്‌ ദേവദാസ്‌ പറയുന്നു. കനകയ്‌ക്ക്‌ 33 വയസേ ആയിട്ടുള്ളൂ. എങ്ങനെയെങ്കിലും അവളെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്ന്‌ വിവാഹം കഴിപ്പിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും ദേവദാസ്‌ കൂട്ടിച്ചേര്‍ക്കുന്നു.

Saturday, March 27, 2010

ജീവന്‍ രക്ഷിക്കാന്‍ വരട്ടെ, ഞാനൊരു ഫോട്ടോ എടുക്കട്ടെ..




കോട്ടയം,താഴത്തങ്ങാടിയില്‍ 40- ല്‍ അധികം യാത്രക്കാരുമായി സ്വകാര്യ ബസ്‌
മീനച്ചില്‍ ആറ്റിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍
രക്ഷാപ്രവര്‍ത്തനത്തിന്‌ പാരയായി പാഞ്ഞെത്തിയ കാഴ്‌ചക്കാര്‍. വിവരമറിഞ്ഞു
സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയ കാഴ്‌ചക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു
തടസമായിമാറുകയായിരുന്നു. അപകടവിവരമറിഞ്ഞ്‌ മിനിറ്റുകള്‍ക്കുള്ളില്‍
കേട്ടവര്‍ കേട്ടവര്‍ കിട്ടിയ വാഹനങ്ങളിലെല്ലാം അപകടം നടന്ന
അറുപുഴയിലേക്ക്‌ മൊബൈല്‍ ഫോണ്‍ ക്യാമറയും നീട്ടിപ്പിടിച്ച്‌
പായുകയായിരുന്നു.

ജില്ലയുടെ
വിവിധ പ്രദേശങ്ങളില്‍ നിന്നായി പോലീസ്‌ സംഘം സ്ഥലത്തെത്തുമ്പോഴേക്കും
ഇവിടെ കാഴ്‌ചക്കാര്‍ നിറഞ്ഞിരുന്നു. ഇവരില്‍ എല്ലാവര്‍ക്കും തന്നെ മൊബൈല്‍
ഫോണ്‍ ക്യാമറ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു താല്‍പര്യം.
വ്യത്യസ്‌ത ആംഗിളുകളില്‍ മികച്ചതെന്നോ അടിപൊളിയെന്നോ അവര്‍ കരുതുന്ന
ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചിട്ടു വേണ്ടേ പിന്നീട്‌ കമ്പനി
കൂടുമ്പോള്‍ ഇതെല്ലാം കാണിച്ച്‌ മിടുക്കന്‍ ചമയാന്‍. കഴിയുന്നത്ര നേരത്തേ
ഇതെല്ലാം യൂ ട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്‌ത്‌ പൊങ്ങച്ചം നടിക്കുകയും വേണ്ടേ?
പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഈ സാഡിസ്‌റ്റ്‌ ക്യാമറാമാന്‍മാരെ
ഭീഷണിപ്പെടുത്തി മാറ്റിയാണ്‌ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്‌.
തിരുവനന്തപുരത്ത്‌ തമ്പാനൂരില്‍ ഈയിടെ ഉടുപ്പി ഹോട്ടല്‍ കെട്ടിടം ഇടിഞ്ഞു
വീണപ്പോഴും മൊബൈല്‍ ഫോണ്‍ ക്യാമറ രോഗികള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസം
സൃഷ്ടിച്ചിരുന്നു.

ബസ്‌ യാത്രക്കാരില്‍ ഭൂരിഭാഗവും കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍
പകല്‍പൂരം എന്ന പേരില്‍ നടക്കുന്ന ആനയെഴുന്നള്ളത്ത്‌ കാണാന്‍
വന്നവരായിരുന്നു. ക്ഷേത്രത്തില്‍ നിന്ന്‌ 3 കിലോമീറ്റര്‍ മാത്രം
ദൂരത്തിലാണ്‌ അപകടം ഉണ്ടായത്‌. 10 പേര്‍ ദാരുണമായി മുങ്ങിമരിച്ചിട്ടും
പകല്‍പൂരം എന്ന പേരില്‍ നടന്ന ആനയെഴുന്നള്ളത്ത്‌ മാറ്റിവെക്കാന്‍ ക്ഷേത്രം
ഭാരവാഹികള്‍ തയ്യാറായില്ല. പകല്‍പൂരം എന്ന പേരില്‍ നടക്കുന്ന ആഘോഷം പൂരം
നാളില്‍ അല്ല നടക്കുന്നത്‌ എന്നത്‌ ആരും അധികം ശ്രദ്ധിക്കാത്ത മറ്റൊരു
കാര്യം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പകല്‍പൂരം മാറ്റിവെക്കാന്‍
ക്ഷേത്രം ഭാരവാഹികളോട്‌ താന്‍ അഭ്യര്‍ത്ഥിച്ചതാണെന്ന്‌ കോട്ടയം എംഎല്‍എ
വി. എന്‍. വാസവന്‍ ക്രൈംന്യൂസ്‌ഓണ്‍ലൈന്‍- നോട്‌ പറഞ്ഞു.

ചേര്‍ത്തലയില്‍ നിന്നു 40- ഓളം യാത്രക്കാരുമായി വന്ന ബസ്‌ നിയന്ത്രണം
വിട്ട്‌ റോഡിലെ പോസ്‌റ്റ്‌ ഇടിച്ചു തകര്‍ത്ത്‌ ആറ്റിലേക്ക്‌
മറിയുകയായിരുന്നു. ബസ്‌പൂര്‍ണമായും വെള്ളത്തിനടിയിലായതിനാല്‍ ആദ്യമെത്തിയ
പോലീസ്‌ സേനയ്‌ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന്‌
റിക്കവറി വാനുള്‍പ്പെടെയെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌. ഈ
സമയത്ത്‌ ഏതാനും പേര്‍ നീന്തി കരയ്‌ക്കെത്തിയിരുന്നു.

നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ കോട്ടയത്ത്‌ എത്തിയെങ്കിലും അവര്‍ക്ക്‌
കളക്ടറേറ്റിന്‌ സമീപമുള്ള പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഇറങ്ങാനാവാഞ്ഞത്‌
രക്ഷാപ്രവര്‍ത്തനം വൈകിച്ചു. കോട്ടയം നഗരത്തിലെ വസ്‌ത്രശാലയുടെ, 2
സൂപ്പര്‍താരങ്ങള്‍ പങ്കെടുത്ത ഉല്‍ഘാടന പരിപാടിയുടെ ബാക്കി അവശിഷ്‌ടങ്ങള്‍
നിറഞ്ഞു കിടന്നതിനാല്‍ പൊലിസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ നേവിയുടെ
ഹെലികോപ്‌ടറിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ നാഗമ്പടത്തെ നെഹ്‌റു
സ്‌റ്റേഡിയത്തില്‍ ഹെലികോപ്‌ടറിലെ മുങ്ങല്‍ വിദഗ്‌ദ്ധര്‍
ഇറങ്ങുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്‌ എന്ന്‌ പറഞ്ഞ്‌ പുഴയില്‍ കൂടി ചെറുവള്ളങ്ങളില്‍
തുഴഞ്ഞു നടന്നവരും വെള്ളത്തില്‍ കൂടി നീന്തിത്തുടിച്ച്‌ നടന്നവരും
അമിതമായി മദ്യപിച്ചിരുന്നതായി മുങ്ങല്‍ വിദഗ്‌ദ്ധര്‍ പറഞ്ഞു. ഇത്ര
പെട്ടെന്ന്‌ ഇത്രയധികം മദ്യം എവിടെനിന്ന്‌ ലഭിച്ചുവെന്നും അവര്‍ അത്ഭുതം
പ്രകടിപ്പിച്ചു.

തങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന്‌ പോലും അനുവദിക്കാതെ ചാനലുകളില്‍ മുഖം
വരാനായി നാട്ടുകാര്‍ മത്സരിക്കുകയായിരുന്നുവെന്നും മുങ്ങല്‍ വിദഗ്‌ദ്ധര്‍
പരാതിപ്പെട്ടു.

courtesy:- crime news...

Monday, March 8, 2010

മകന്റെ വിവാഹത്തോടെ അമ്മക്കു സംഭവിക്കുന്നത്‌


ഒരു കുഞ്ഞു ജനിക്കുന്നതോടെ ഒരു അമ്മ കൂടി ജനിക്കുന്നു.

ഭര്‍ത്താവിനു വേണ്ടി മാത്രം കരുതിവെച്ചിരുന്ന സ്‌നേഹവും ശ്രദ്ധയും പരിചരണവും അന്നു മുതല്‍ പകുതിയിലും അധികം കുഞ്ഞിനുവേണ്ടി പങ്കുവെക്കപ്പെടുന്നു. ഇങ്ങനെ പങ്കുവെക്കപ്പെട്ട സ്‌നേഹം പൊട്ടിമുളച്ചു ഒരു വടവൃക്ഷമായി അമ്മ മനസ്സില്‍ വേരിറങ്ങി നില്‍ക്കുന്നു. (പക്ഷേ ഇന്നു പല അമ്മമാരും പാഴ്‌മരങ്ങളാണു വളര്‍ത്തിയതെന്ന തിരിച്ചറിവില്‍ പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കു
 ന്നു.)

മകന്‍ വിവാഹം കഴിക്കുന്നതോടെ അമ്മയുടെ മനോനിലയില്‍ വേദനിപ്പിക്കുന്ന ഒരു വ്യത്യാസം കണ്ടുതുടങ്ങുന്നു. മകന്‍ വലുതാകുന്നതും വിവാഹം കഴിക്കുന്നതും കാലങ്ങളായി സ്വപ്നം കണ്ടുകൊണ്ടു കഴിഞ്ഞിരുന്ന അമ്മ, മകന്റെ വിവാഹം കഴിയുന്നതോടെ അന്യരോട്‌, എന്തിനു സ്വന്തം ഭര്‍ത്താവിനോടുപോലും ഒന്നു തുറന്നു പറഞ്ഞാശ്വസിക്കാന്‍ കഴിയാത്തവിധം വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കു സ്വയം പതിക്കുന്നു.

മകനിലുള്ള തന്റെ സ്വാതന്ത്ര്യം പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതിന്റെ വേദന. ഏകയായി, മൌനയായി, ഈ ദു:ഖം സഹിക്കാന്‍ എല്ലാ അമ്മമാരും വിധിക്കപ്പെട്ടിരിക്കുന്നു.

ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന.

മകന്റെ മുറിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്ന്‌ അവന്റെ അലസതയില്‍, അടുക്കും ചിട്ടയുമില്ലായ്‌മയില്‍ ആക്രോശിച്ചുപോന്ന അമ്മക്ക്‌ വിവാഹം കഴിയുന്നതോടെ മകന്റെ മുറി അപരന്റെ മുറിപോലെയാകുന്ന അവസ്ഥ.

മകന്റെ അശ്രദ്ധയെക്കുറിച്ച്‌ ഒരായിരം ശകാരം ചൊരിഞ്ഞുകൊണ്ട്‌, ഉള്ളിന്റെയുള്ളിലൊളിപ്പിച്ച ഒരു സുഖത്തോടെ, മകന്റെ മുഷിഞ്ഞ ഷര്‍ട്ടും പാന്റും ജീന്‍സും അലക്കിയിരുന്ന അമ്മക്ക്‌ അവന്റെ ഡ്രസ്സുകളില്‍ പെട്ടെന്ന്‌ അവകാശമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ.

ഇന്നലെവരെ അവന്റെ പോക്കറ്റില്‍ നിന്നും അവകാശത്തോടെ പൈസ എടുത്തിരുന്ന അമ്മക്ക്‌ മകന്റെ പോക്കറ്റ്‌ അന്യന്റെ മുതലാകുന്ന അവസ്ഥ.

കാലങ്ങളായി മറ്റെന്തിനേക്കാളും വലുതായി മകന്റെ ഭക്ഷണക്കാര്യം മാത്രം ശ്രദ്ധിച്ചുപോന്ന അമ്മക്ക്‌ പെട്ടെന്നൊരുദിവസം അവനു വിളമ്പിക്കൊടുക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു.

സ്കൂളില്‍ പോകുന്ന നാള്‍ മുതല്‍ അവനു വേണ്ടി തുറന്നിരുന്ന വഴിക്കണ്ണുകള്‍ മറ്റാരോ തട്ടിയെടുക്കുന്നതിന്റെ വേദന.

കാലങ്ങളായി കാത്തുസൂക്ഷിച്ച മകന്റെ അധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടതിന്റെ നൊമ്പരം.

സ്വന്തം സാമ്രാജ്യമായിരുന്ന അടുക്കള പോലും അന്യമാകുന്ന അവസ്ഥ.

പണ്ടെങ്ങോ മറ്റൊരാളില്‍ നിന്നും കവര്‍ന്നെടുത്ത വേദനയാണിതെന്ന തിരിച്ചറിവില്‍ അമ്മയുടെ വ്യക്തിത്വത്തില്‍ അറിയാതെ ഈര്‍ഷ്യ പടരുന്നു.

അമ്മ അങ്ങനെ അമ്മായിയമ്മയായി മാറുന്നു.

കടപ്പാട് ഇ ഷൈജു 

Tuesday, March 2, 2010

ഹര്‍ത്താല്‍ ദിനത്തിലെ ഇറച്ചി കച്ചവടം....





മലയാളികള്‍ പൊതുവേ തടിയന്മാര്‍ ആണെന്നാണല്ലോ..ഇറച്ചിവെട്ടുകാരന്‍ മനാഫിന്റെ വാക്കുകളില്‍ നിന്നും മലയാളികള്‍ (ഈ പറയുന്ന ഞാനും) തടിചില്ലെന്കിലെ അത്ഭുതമുള്ളൂ.. കാരണം ഹര്‍ത്താല്‍ ദിനങ്ങളില്‍ സാധാരണ വില്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി ഇറച്ചിയാനത്രേ അവന്‍ വില്കാരുല്ലത് ...!!!!! ഹര്‍ത്താല്‍ ദിന സ്പെഷ്യല്‍ അറവുശാലകള്‍ നാട്ടില്‍ വേറെ ഉണ്ട് എന്നിട്ട് പോലും അവന്റെ കച്ചവടം ഇരട്ടിയാണ് എന്ന്..!!! നോമ്പ് കാലത്ത് മുസ്ലിംകള്‍ ഇറച്ചി കൂടുതലായി വാങ്ങുന്നത് കൊണ്ട് താത്കാലിക ഇറച്ചി കടകള്‍ തുടങ്ങാറുണ്ട് (എന്ജിനീയരുടെ ഭാഷയില്‍ പറഞ്ഞാല്‍ LOAD SHARING ), അത് പോലെയാണ് ഹര്‍ത്താല്‍ ദിനത്തിലെ സ്പെഷ്യല്‍ ഇറച്ചി കടകള്‍... ഒരു പൊതു അവധി ദിവസമാണെങ്കില്‍ വീട്ടില്‍ എല്ലാവരും ഉണ്ടാവണമെന്നില്ല, കാരണം അവധി ദിവസത്തില്‍ ഏതെങ്കിലും കല്യാണം, ഗ്രിഹപ്രവേശം തുടങ്ങി എന്തെങ്കിലും പരിപാടികള്‍ ഉണ്ടാവും... പക്ഷെ ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെയുള്ള യാതൊരു വിധ പരിപാടികളും ഉണ്ടാവാത്തത് കൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ കാണും... പിന്നെ നല്ല ഭക്ഷണവും ഉണ്ടാക്കി വീട്ടില്‍ ഇരുന്നു ഹര്‍ത്താല്‍ "ആഘോഷം"....!!!!!
ഈയുള്ളവന് ഈ ഹര്‍ത്താല്‍ ദിനം ഡ്യൂട്ടി ആയിരുന്നു. ഹാ കഷ്ടം... പക്ഷെ ഡ്യൂട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല എല്ലാം നോര്‍മല്‍... അത് കൊണ്ട് ഒരു കാര്യം മനസ്സിലായി, എല്ലാവരും വീടുകളില്‍ ടി വി യുടെ മുന്നില്‍ ഫാനും ഇട്ടു ഒരേ ഇരിപായിരുന്നു എന്ന്... ചുരുക്കി പറഞ്ഞാല്‍ ഒരു അവധി ദിനത്തെക്കാള്‍ നാം ഹര്‍ത്താലീയര്‍ (മലയാളികള്‍...!!!) ആഘോഷിക്കുന്നത് നമ്മുടെ സ്വന്തം ഹര്‍ത്താല്‍ തന്നെ..!!!!!
പിന്കുറിപ്പ്:- ബിവരജെസ് കോര്പരെഷനുമായി ബന്ധമില്ലതതിനാല്‍ അതിന്റെ അവസ്ഥ ചെര്‍ക്കാത്തതിനു ക്ഷമ ചോദിക്കുന്നു.. അതും കൂടെ ചേര്‍ത്താലേ ഇത് പൂര്‍ണമാവു എന്ന് അറിയാം എന്നാല്‍ പോലും...........
posted by തസ്നീം അലി

Monday, March 1, 2010

മമ്മൂട്ടി വീണ്ടും മികച്ച നടന്‍....


'അമ്മ’യുടെ ഏറ്റവും പുതിയ സിനിമയില്‍ അവസാന രംഗങ്ങളില്‍ അതിഥി വേഷത്തിലെത്തി മലയാളത്തിലെ മെഗാസ്റ്റാര്‍ വീണ്ടും മികച്ച നടനായി. ഇടിവെട്ടു ഡയലോഗുകളിലൂടെ കടന്നുപോയ സിനിമയ്ക്ക് ഏതായാലും ശുഭാന്ത്യമായിരുന്നു. മേയ്ക്കപ്പുകള്‍ അഴിക്കാതെ തനി ‘പോക്കിരിരാജാ’ സ്റ്റൈലില്‍ തന്നെയാണ് മമ്മൂട്ടിയെത്തിയത്. വെറും 22 ദിവസം ഷൂട്ടു ചെയ്ത സിനിമയുടെ അവസാനരംഗങ്ങളില്‍ മാത്രമായിരുന്നു മമ്മൂട്ടിയെങ്കിലും പഞ്ച് ഡയലോഗ് ആണ് അദ്ദേഹത്തെ വീണ്ടും മികച്ച നടനാക്കിയത്. ‘ക്രിസ്ത്യന്‍ ബ്രദേഴ്സ് മുതല്‍ അഴീക്കോട് വരെ’ എന്ന സിനിമയില്‍ മലയാളത്തിലെ അഭിനയ പെരുന്തച്ചന്മാരും സൂപ്പര്‍ സ്റ്റാറുകളും കോമഡി ആര്‍ട്ടിസ്റ്റുകളും സഹനടന്മാരുമൊക്കെ അഭിനയിച്ചിരുന്നു. ‘ഗുല്‍മോഹറിനും’ ‘തിരക്കഥയ്ക്കും’ ശേഷം ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് വീണ്ടും തല കാണിച്ച സിനിമയായിരുന്നു ഇത്. കൂടാതെ, കേരളത്തിലെ സംസ്കാരിക നായകന്മാരും ചില രാഷ്ട്രീയ നേതാക്കളും വേദിയിലെത്തി. സംസ്കാരിക മന്ത്രി എം എ ബേബിക്കും ഒരു ചെറിയ വേഷം ലഭിച്ചിരുന്നു. പ്രതിഫലമില്ലാതെയായിരുന്നു അമ്മ സംവിധാനം ചെയ്ത ഈ സിനിമയില്‍ ഇവരെല്ലാവരും അഭിനയിച്ചത്. ഒഴുക്കന്‍ തിരക്കഥ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും ഓരോരുത്തരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നിരവധി അണിയറ ‘ഒരുക്കങ്ങള്‍’ക്കു ശേഷം ഈ മാസം അഞ്ചാം തീയതിയായിരുന്നു സിനിമയുടെ പൂജ. പതിവില്‍ നിന്നു വ്യത്യസ്തമായി അഭിനയ പെരുന്തച്ചന്‍ തിലകന്‍റെ കുത്തിയിരുപ്പ് സമരത്തോടെയാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ലൈവ് റെക്കോര്‍ഡിംഗ് ആയതുകാരണം സ്വരവും ഭാവവും എല്ലാം നിശ്ചിത അളവില്‍ തന്നെയാണ് എല്ലാവരും ക്യാമറയിലെത്തിച്ചത്. ഷൂട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ അതാതു ദിവസങ്ങളില്‍ തന്നെ പൊതു ജനങ്ങളിലെത്തിച്ചതു കൊണ്ട് വന്‍ ബോക്സ് ഓഫീസ് വിജയമായിരുന്നു ചിത്രം. കുത്തിയിരുപ്പ് സമരത്തിലുടെ തുടങ്ങിയ തിലകന് പിന്തുണയുമായി സി പി ഐ രംഗത്തെത്തിയത് സിനിമയുടെ ഉദ്വേഗം വര്‍ദ്ധിപ്പിച്ചു. തിരക്കഥ ആദ്യമേ തയ്യാറാക്കിയിരുന്നില്ലെങ്കിലും ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തിരക്കഥയായി പിന്നീട് ഇതു മാറി. എഴുത്തുകാരും സാംസ്കാരിക നായകരും ഇടയ്ക്ക് നല്കിയ കിടിലന്‍ ഡയലോഗുകള്‍ ഈ തിരക്കഥയ്ക്കു നല്കിയ ജീവന്‍ അപാരമായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനു പിന്നില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറാണെന്ന ആരോപണവുമായി തിലകന്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റുകാരനായ തന്‍റെ പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി ചാനല്‍ പിന്തുണ നല്‍കാത്തതിനു കാരണം അതിന്‍റെ തലപ്പത്തുള്ള ഒരു നടനാണ് എന്ന് സംശയിക്കുന്നതായും തിലകന്‍ ആരോപിച്ചു. ആരോപണങ്ങളായിരുന്നു ഈ സിനിമയുടെ ബലവും കാമ്പും. ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫിലിം ചേംബറിന് കത്തെഴുതിയെന്നായിരുന്നു തിലകന്‍റെ ആരോപണം. ഇക്കാര്യം തെളിയിച്ചാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഉണ്ണികൃഷ്ണന്‍ തിരിച്ചടിച്ചു. ഫെഫ്ക മാഫിയാ സംഘമല്ലെന്നും തിലകനിലെ നടന്‍ മുമ്പുതന്നെ ആത്മഹത്യ ചെയ്തു കഴിഞ്ഞതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ഫെഫ്ക സെക്രട്ടറിയുടെ അഭിനയം തിലകന് ഇഷ്ടപ്പെട്ടില്ല. ഉണ്ണികൃഷ്ണന്‍ ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. തുടക്കം മുതല്‍ വില്ലന്‍ വേഷത്തില്‍ കസറുകയായിരുന്ന തിലകന്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ‘അമ്മ’യെന്ന കുടുംബം രംഗത്തെത്തിയതോടെ സംഗതി വീണ്ടും വഷളായി. അമ്മ കുടുംബത്തിലുള്ള ഒറ്റയാളെയും കണ്ടുകൂടാത്ത തിലകന്‍ പക്ഷേ ശക്തമായ നിലപാടില്‍ തന്നെയായിരുന്നു. ‘അമ്മ’ പരിശുദ്ധയല്ലെന്നും പരിശുദ്ധ ചമയുകയാണെന്നും അമ്മയുടെ ഒരു കൈനീട്ടവും തനിക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, മമ്മൂട്ടിയുടെ ശിങ്കിടികള്‍ തന്നെ കൊല്ലാന്‍ നടക്കുകയാണെന്നു കൂടി തിലകന്‍ പരാതിപ്പെട്ടപ്പോള്‍ സാംസ്കാരിക കേരളവും ഒന്നു ഞെട്ടി. ഒറ്റയാനായി സിനിമയില്‍ ഉടനീളം നിലകൊണ്ട തിലകന്‍ വധഭീഷണിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. തിലകന്‍റെ വികാരനിര്‍ഭരമായ ഡയലോഗുകള്‍ കേട്ടാണ് സുകുമാര്‍ അഴീക്കോട്, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നീ സാഹിത്യ - സാംസ്കാരിക നായകര്‍ രംഗത്തെത്തിയത്. മോഹന്‍ലാലിന്‍റെ അഭിനയം അശ്ലീലമാണെന്നും ലാല്‍ മേക്കപ്പ് അഴിച്ചു മാറ്റിയാല്‍ ഒപ്പമഭിനയിക്കുന്ന പതിനേഴുകാരികള്‍ ബോധം കെട്ട് വീഴുമെന്നും അഴീക്കോട് പറഞ്ഞത് സിനിമയ്ക്ക് പതിവുചേരുവായ മസാലച്ചുവ നല്കി. ഒരു സെക്സി നടി പോലും ഇല്ലാതിരുന്നിട്ടും സിനിമ ആകെയൊന്നു കൊഴുത്തു. ഹേമമാലിനിയുടെ നെഞ്ചത്തെ നെക്‍ലെസൊക്കെ അതിന്‍റെ ഭാഗമായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇടയ്ക്ക് വന്നെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. പിന്നെയൊരു ഡയലോഗ് മാമാങ്കമായിരുന്നു. ലാല്‍ വിളിച്ചെന്നും ഒരു മേശയുടെ ചുറ്റുമിരുന്ന് ചര്‍ച്ച നടത്താമെന്ന് പറഞ്ഞെന്നും അഴീക്കോട്. അങ്ങനെയെങ്കില്‍ സാംസ്കാരിക വകുപ്പ് റെഡിയെന്ന് മന്ത്രി. ഉപാധികളോടെ താനും റെഡിയാണെന്ന് തിലകന്‍. അത്രയും ദിവസം പ്രതികരിക്കാതിരുന്ന ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്ലേറ്റ് വീണ്ടും മാറ്റി. സിനിമാക്കാരുടെ പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്നും അഴീക്കോട് ഇടപെടേണ്ടെന്നും ലാല്‍. പിന്നെ തിലകന്‍ പ്രശ്നമൊക്കെ എതിലേ പോയെന്ന് കണ്ടില്ല. തത്വമസി എഴുതിയതു കൊണ്ട് മാത്രമായില്ല സ്വഭാവം കൂടി നന്നാക്കണമെന്ന് ലാല്‍. അഭിനയലോകത്തിനും അപ്പുറമുള്ള ലോകത്താണ് ലാലെന്ന് അഴീക്കോട്. എതായാലും കുടുംബത്തിലുള്ളവനെ സാംസ്കാരിക നായകന്‍ തെറി വിളിക്കുന്നത് കേട്ട് ഗൃഹസ്ഥന് ഇരിക്കപ്പൊറുതി വന്നില്ല. ഞങ്ങടെ പ്രശ്നത്തില്‍ നിങ്ങളാരും ഇടപെടണ്ട എന്ന പ്രഖ്യാപനവുമായി വീട്ടുകാരന്‍ ഇന്നസെന്‍റ് വന്നു. അഴീക്കോട് ചക്കക്കൂട്ടാന്‍ കണ്ടപോലെയാണെന്നും പറഞ്ഞു ഇന്നസെന്‍റ്. ഇതുകേട്ട തിലകന്‍ അഴീക്കോടിന് പൂര്‍ണപിന്തുണയുമായെത്തി. എന്നെപ്പറഞ്ഞാല്‍ ഞാനും പറയുമെന്ന് തുടങ്ങി ഉടന്‍ വന്നു അഴീക്കോടന്‍ മറുപടി. ഇന്നസെന്‍റ് അത്ര ഇന്നസെന്‍റ് അല്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും പുതുമുഖ താരങ്ങള്‍ക്ക് വഴിമുടക്കി നില്ക്കുകയാണെന്നും ആരോപിച്ചു. പിന്നെയാരും ഒന്നും മിണ്ടിയില്ല! ഒരു ദിവസത്തെ ഇടവേള. വെള്ളിയാഴ്ച, അന്നു കേന്ദ്ര പൊതുബജറ്റായിരുന്നു. ചാനലുകളായ ചാനലുകള്‍ മൊത്തം ബജറ്റ് അവതരണവും ചര്‍ച്ചകളും പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ട് അന്നൊരു പത്രസമ്മേളനം നടത്തിയാല്‍ വേണ്ട പ്രസക്തി കിട്ടില്ലെന്ന് മമ്മൂട്ടിയെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമുണ്ടോ. താന്‍ കാരണം തുടങ്ങിയ പ്രശ്നങ്ങളെല്ലാം താനായിട്ട് അവസാനിപ്പിക്കുന്നു എന്ന നിലയിലായിരുന്നു ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനം. പൃഥ്വിരാജിനെയും പത്രസമ്മേളനത്തിന് കൂടെക്കൂട്ടിയതോടെ താന്‍ യുവതാരങ്ങള്‍ക്കൊപ്പമാണെന്ന് പറയാതെ പറയുകയായിരുന്നു മമ്മൂട്ടി. എല്ലാവരെയും ബഹുമാനിച്ച് (തിലകന്‍ ചേട്ടന്‍, അഴീക്കോട് മാഷ് തുടങ്ങിയ പരാമര്‍ശങ്ങള്‍) കാച്ചികുറുക്കിയ വാക്കുകളുമായി ഒരു വാര്‍ത്താസമ്മേളനം. ഇതോടെ അമ്മ പരസ്യവിവാദത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന അവസാന അറിയിപ്പ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും ഇല്ല. അമ്മയുടെ അന്തിമവാക്ക് താന്‍ തന്നെയാണെന്നല്ലേ ഇതിന്‍റെ അര്‍ത്ഥം? മമ്മൂട്ടി മലയാളത്തിലെ സൂപ്പര്‍ സ്റ്റാറല്ല, മെഗാസ്റ്റാറാണെന്ന് തിലകന്‍ പറഞ്ഞത് വെറുതെയാണോ?

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.. എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയ ഒരു കഥ....


‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു’

ഈ നാലുവരി കവിത പണ്ടായതുകൊണ്ട് കവിതയായി. മുപ്പത്തിമുക്കോടി ചാനലുകളിലായി അതിന്റെ അനേകം അനേകം മടങ്ങു ന്യൂസ് ഷോകള്‍ ഉള്ള ഇക്കാലത്തായിരുന്നെങ്കില്‍ ഇത് എന്തായേനെ ? കുറഞ്ഞത് ഒരാഴ്ചയെങ്കിലും ന്യൂസ് റൂമുകളെ തല്‍സമയ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കിയേനെ. കേരളം മുള്‍മുനയില്‍ നിന്നേനെ. ജനങ്ങള്‍ ന്യൂസ് ചാനലുകള്‍ക്കു മുന്നില്‍ ഉദ്വേഗപൂര്‍വം കാത്തിരുന്നേനെ. അപ്പോള്‍ തണുത്ത ന്യൂസ് റൂമിലെ ന്യൂസ് ഡസ്കില്‍ ചെരിഞ്ഞു കിടന്നു വാര്‍ത്ത അവതരിപ്പിക്കുന്ന ന്യൂസേഷ് കുമാര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ഇങ്ങനെ തുടങ്ങിയേനെ:-

നമസ്കാരം, പ്രധാനവാര്‍ത്തകള്‍. (ഹൈപിച്ചില്‍) അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു (മ്യൂസിക്), കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു(മ്യൂസിക് മെല്ലെ അടങ്ങുന്നു)

എക്സ്ക്ളൂസീവ് എന്ന കുറിപ്പോടെ സ്ക്രോള്‍ബാറില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിക്കാണിച്ചുകൊണ്ടിരിക്കും – നെയ്യപ്പം കടലില്‍ വീണു- അയ്യപ്പന്റെ അമ്മചുട്ടതാണ് നെയ്യപ്പം – ചുട്ട നെയ്യപ്പം കാക്ക കൊത്തി- നെയ്യപ്പം കാക്കയാണ് കടലില്‍ ഇട്ടത് – നെയ്യപ്പം കടലില്‍ നിന്നു മുക്കുവപ്പിള്ളേര്‍ മുങ്ങിയെടുത്തു- തട്ടാപ്പിള്ളേര് പിന്നീട് അത് തട്ടിയെടുത്തു(അപ്പോള്‍ ഹൈപിച്ചില്‍ ന്യൂസേഷ് കുമാര്‍ സംഗതി വിശദമാക്കും):-

വാര്‍ത്തകള്‍ വിശദമായി, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തി കടലിലിട്ടു, പിന്നീടത് മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തു തുടര്‍ന്ന് തട്ടാപ്പിള്ളേര് തട്ടിയെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങളുമായി സംഭവസ്ഥലത്തു നിന്ന് ഞങ്ങളുടെ പ്രതിനിധി കരിഷ്മ ലൈനിലുണ്ട്.. ഹലോ കരിഷ്മ.. കേള്‍ക്കാമോ ?

കയ്യില്‍ മൈക്കും ഇടംചെവിയില്‍ ചൂണ്ടാണിവിരലും തിരുകി അലയടിക്കുന്ന കടല്‍ക്കരയില്‍ ക്യാമറയെ നോക്കി കുന്തം വിഴുങ്ങി നില്‍ക്കുന്ന കരിഷ്മ ന്യൂസേഷ് ചോദ്യം ചോദിച്ചു കഴിഞ്ഞ് അഞ്ചു മിനിട്ടു കഴിയുമ്പോള്‍ കേള്‍ക്കാം എന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അപ്പോള്‍ ന്യൂസേഷ്:-

അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് അവിടെ നടക്കുന്നത് ?

കരിഷ്മ:- ന്യൂസേഷ്, അയ്യപ്പന്‍ എന്നൊരാളുടെ അമ്മ ഇന്ന് നെയ്യപ്പം ചുടുകയുണ്ടായി, നെയ്യപ്പം ചുട്ടശേഷം ഒരു കാക്ക ആ നെയ്യപ്പം കൊത്തിക്കൊണ്ടുപോയി കടലിടുകയായിരുന്നു, തുടര്‍ന്ന് ആ നെയ്യപ്പം മുക്കുവപ്പിള്ളേര് മുങ്ങിയെടുക്കുമ്പോള്‍ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, ന്യുസേഷ്..

ന്യൂസേഷ്:- ഇപ്പോള്‍ അവിടുത്തെ സ്ഥിതി എന്താണ് ? നെയ്യപ്പം ഇപ്പോള്‍ ആരുടെ കയ്യിലാണ് ? അയ്യപ്പന്‍ അവിടെയുണ്ടോ ? അയ്യപ്പന്റെ അമ്മയുടെ പ്രതികരണം ലഭ്യമായിട്ടുണ്ടോ ? പോലീസ് സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടോ ? ഒരു ലാത്തിചാര്‍ജിനു സാധ്യതയുണ്ടോ ? ആരൊക്കെയാണ് സ്ഥലത്തുള്ളത് ?… കരിഷ്മ..

കരിഷ്മ: ന്യൂസേഷ്.. ഞാനിപ്പോള്‍ കടല്‍ക്കരയിലാണ് നില്‍ക്കുന്നത,് തീരത്ത് വിശ്രമിക്കാനെത്തിയ സഞ്ചാരികളെ മാത്രമേ ഇവിടെ കാണാനുള്ളൂ, സത്യത്തില്‍ ഇത്ര ഭയങ്കരമായ സംഭവം നടന്ന ഒരു കടല്‍ക്കരയാണോ ഇതെന്നു സംശയം തോന്നിപ്പോകും വിധം ശാന്തമാണിവിടം.. പോലീസുകാരൊന്നും സ്ഥലത്തെത്തിയിട്ടില്ല.. ഇന്നു രാവിലെയാണ് അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടത്.. കടലിലിട്ട നെയ്യപ്പം മുങ്ങിയെടുത്ത മുക്കുവപ്പിള്ളേരുടെ കയ്യില്‍ നിന്ന് തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. ന്യൂസേഷ്..

അപ്പോള്‍ ന്യൂസേഷ്: അവിടെ കടല്‍ പ്രക്ഷുബ്ധമാണോ ? നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ടോ ? അതുപോലെ തന്നെ അയ്യപ്പന്റെ അമ്മ ആര്‍ക്കു വേണ്ടിയാണ് ഈ നെയ്യപ്പം ഉണ്ടാക്കിയത് ? നെയ്യപ്പം കാക്ക കൊത്തിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ ?

നെയ്യപ്പം കാക്ക കൊത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സിബിഐയെക്കൊണ്ടന്വേഷിപ്പിക്കണമെന്നും അയ്യപ്പന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ക്കു വേണ്ടിയാണ് നെയ്യപ്പം ഉണ്ടാക്കിയതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്, കടല്‍ പൊതുവേ ശാന്തമാണ്, നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല.. ന്യൂസേഷ്..

ന്യൂസേഷ്: നന്ദി കരിഷ്മ..കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം.. അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ഇന്നു ചുട്ട ഒരു നെയ്യപ്പം കാക്ക കൊത്തി കടലിടുകയായിരുന്നു.. കടലില്‍ നിന്നും അത് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തെങ്കിലും തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.. ഇപ്പോള്‍ അയ്യപ്പന്റെ അയല്‍വാസിയായ കുട്ടപ്പന്‍ നമ്മോടൊപ്പം ലൈനിലുണ്ട്.. ശ്രീ കുട്ടപ്പന്‍ കേള്‍ക്കുന്നുണ്ടോ ? (കുട്ടപ്പന്‍ ഏ, ആ എന്നൊക്കെ വയ്ക്കുന്നു) ശ്രീ കുട്ടപ്പന്‍.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, അതു പിന്നീട് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, അവരുടെ കയ്യില്‍ നിന്നു തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് സത്യത്തില്‍ സംഭവിച്ചത് ?

കുട്ടപ്പന്‍:- അതിപ്പോ, ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല… എനിക്കീ മാര്‍ബിളിന്റെ പണിയാണേ.. രാവിലെ പണിക്കു പോയിട്ട് വന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത്..കവലേല്‍ ആളുകള് പറഞ്ഞുകേട്ടതേ എനിക്കറിയത്തൊള്ളൂ.. അയ്യപ്പന്റെ അമ്മായി ഉണ്ടാക്കിയ ഉണ്ണിയപ്പം പ്രാവ് കൊത്തി കുളത്തിലിട്ടതാണ് പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്…

ന്യൂസേഷ്:- കുട്ടപ്പന്‍, ശ്രീ കുട്ടപ്പന്‍.. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞുമറിയുകയാണ്.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേര് അതു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു.. ഇത്രയുമാണ് ഇതുവരെയുള്ള വിവരങ്ങള്‍.. അതിനിടയില്‍ അയ്യപ്പന്റെ അമ്മായി, ഉണ്ണിയപ്പം, പ്രാവ് ? എന്തൊക്കെയാണ് അവിടെ നടക്കുന്നത് ? അയ്യപ്പന്‍ കുട്ടപ്പന്റെ അയല്‍വാസിയല്ലേ ? സംഭവത്തിനു ശേഷം അയ്യപ്പനെ കാണാന്‍ ശ്രമിച്ചോ ? എന്താണ് പ്രതികരണം ?

കുട്ടപ്പന്‍:- അയ്യപ്പന്‍ ഇവിടെ എവിടെയോ ആണെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഞാനിതുവരെ കണ്ടിട്ടില്ല..

ന്യൂസേഷ്:- കുട്ടപ്പനിലേക്കു ഞാന്‍ തിരിച്ചുവരാം.. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ബിജു ഒപ്പം ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്ന് സുരേഷ് നമ്മോടൊപ്പം ചേരുന്നു.. ബിജു, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തില്‍ തലസ്ഥാനത്ത് എന്താണ് പ്രതികരണങ്ങള്‍ ?

ബിജു:- ന്യുസേഷ്, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുകയാണ്.. അയ്യപ്പന്റെ അമ്മയായതുകൊണ്ട് പ്രശ്നത്തില്‍ ശബരിമല ദേവസ്വം ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേ സമയം, മുക്കുവ-തട്ടാന്‍ സമുദായക്കാരെ പ്രശ്നത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അയ്യപ്പന്റെ അമ്മ നെയ്യപ്പം കടലിലേക്കു സ്വയം വലിച്ചെറിഞ്ഞതാവാനേ വഴിയുള്ളൂ എന്നുമൊക്കെ വിവിധ വാദങ്ങളുയരുന്നുണ്ട്.. അതുപോലെ തന്നെ ഇങ്ങനൊരു അയ്യപ്പനെയോ അമ്മയെയോ ആരും കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ സംഭവം പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്… സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലാചരിക്കാന്‍ ഓള്‍ കേരള നെയപ്പം ആന്‍ഡ് ഉണ്ണിയപ്പം മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്…ന്യൂസേഷ്..

ന്യുസേഷ്:- നന്ദി ബിജു, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തിയതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളുടെ തല്‍സമയവിവരങ്ങളാണ് നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്… നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു എന്നതായിരുന്നു ആദ്യത്തെ സംഭവം.. തുടര്‍ന്ന് മുക്കുവപ്പിള്ളേര് അത് മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര് തട്ടിയെടുത്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.. അതേ സമയം, അയ്യപ്പനെയും അമ്മയെയും നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നമാണ്.. എന്തായാലും സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി ഡല്‍ഹിയില്‍ നിന്നു സുരേഷ് നമ്മോടൊപ്പം ചേരുന്നു.. സുരേഷ് എന്താണ് വിവരങ്ങള്‍ ?

സുരേഷ്:- ന്യൂസേഷ്, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കത്തിപ്പടരുമ്പോള്‍ ഡല്‍ഹിയില്‍ നമ്മോടൊപ്പമുള്ളത് ഇവിടെ 25 വര്‍ഷമായി നെയ്യപ്പം ഉണ്ടാക്കി വില്‍ക്കുന്ന കൊല്ലം സ്വദേശിയായ അയ്യപ്പന്‍ എന്നയാളാണ്.. തന്റെ അമ്മയില്‍ നിന്നാണ് നെയ്യപ്പം ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് ഈ അയ്യപ്പനും പറയുന്നത്.. നമുക്ക് അയ്യപ്പനോടു തന്നെ ചോദിക്കാം.. അയ്യപ്പന്‍, എന്താണ് നെയ്യപ്പം നിര്‍മാണത്തിലേക്കു തിരിയാന്‍ കാരണം ?

അയ്യപ്പന്‍:- അതു പിന്നെ നെയ്യപ്പം എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം, നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണമാണുള്ളത്.. ഒന്ന്, പിന്നെ, ഉണ്ണിയപ്പം തിന്നേണ്ട.. രണ്ട്, നെയ്യപ്പം തിന്നാത്തതിന്റെ സങ്കടവും അങ്ങു മാറും. ഈ കാരണങ്ങള്‍ തന്നെയാണ് നെയ്യപ്പം നിര്‍മാണത്തിലേക്ക് ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്..

സുരേഷ്:- അയ്യപ്പന്റെ അമ്മയും നെയ്യപ്പമുണ്ടാക്കാറുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ.. എപ്പോഴെങ്കിലും ഇങ്ങനെ നെയ്യപ്പം കാക്ക കൊത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ ?

അയ്യപ്പന്‍:- ഒരിക്കലുമില്ല, കാക്ക മാത്രമല്ല, കുയില്‍, മയില്‍, ഒട്ടകം, നീര്‍നായ തുടങ്ങി ഒരുതരത്തിലുള്ള പക്ഷികളും നെയ്യപ്പം കൊത്തിക്കൊണ്ടുപോയതായി കേട്ടിട്ടില്ല, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സത്യത്തില്‍ അവിശ്വസനീയമാണ്..

ന്യുസേഷ്:- നന്ദി സുരേഷ്, ഒപ്പം അയ്യപ്പന്‍… അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു കാക്ക അതു കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, പക്ഷെ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, കൊച്ചി സ്റ്റുഡിയോയില്‍ നമ്മോടൊപ്പം ചേരുന്നു, പ്രമുഖ കടല്‍ ശാസ്ത്രജ്ഞനായ ഡോ.എ.സി.പി.അയ്യര്‍… നമസ്കാരം, നെയ്യപ്പം കടലില്‍ വീണാല്‍ അതിന്റെ പ്രത്യാഖാതങ്ങള്‍ എന്തൊക്കെയാണ് ?

അയ്യര്‍:- ലുക്, ദിസ് ഈസ് എ കേസ് ഓഫ് ക്രോ പിക്കിങ് ദി നെയ്യപ്പം ആന്‍ഡ് പുട്ടിങ് ഇറ്റ് ഇന്‍ ദി സി.. കടലില്‍ അനേകം ജീവികളുണ്ട്, പട്ടി, പന്നി, ആന, കാള അങ്ങനെയുള്ള ജീവികള്‍ സത്യത്തില്‍ മനുഷ്യര്‍ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്… എന്നാല്‍ ഇവരുടെ ആശയവിനിമയം മനുഷ്യരുടേതുപോലെയല്ലാത്തതിനാല്‍ മൈക്രോവേവ് തരംഗങ്ങളായി ഇവ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.. 12 ഡസിബെല്ലിനും 23 ഡെസിബെല്ലിനും ഇടയിലുള്ള ഈ ശബ്ദം കൃത്യമായി കേള്‍ക്കാനാവുന്നത് കാക്കകള്‍ക്കാണ്.. അതുകൊണ്ടാണ് ഈ പര്‍ട്ടിക്കുലര്‍ കേസിലും അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലില്‍ കൊണ്ടുപോയിട്ടത്.. ഇനി, കടലില്‍ വീണ നെയ്യപ്പത്തിന് എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ ആക്ച്വലി, ഈ നെയ്യപ്പം എന്നു പറയുന്നത് ഈസ് എ മിക്സ് ഓഫ് കാര്‍ബോഹൈഡ്രേറ്റ്സ്, മിനറല്‍സ് ആന്‍ഡ് ആന്‍ എമൌണ്ട് ഓഫ് ഗീ.. കടല്‍ വെള്ളത്തില്‍ വീഴുന്ന നെയ്യപ്പം ഉടനെ തന്നെ ഡീഹൈഡ്രേഷനു വിധേയമായി പാര്‍ട്ടിക്കിള്‍സ് ആയി ആറ്റം ലെവലില്‍ മള്‍ട്ടിപ്ളൈ ചെയ്ത് ഡിസപ്പിയര്‍ ആവുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് സയന്റിഫിക്കായ ഒരു കാഴ്ചപ്പാടില്‍ കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു എന്നു പറയുന്നത് ബേസ്ലെസ് ആണ്.. ദാറ്റ് വി കാന്‍നോട്ട് ബി പ്രൂവ്ഡ്.

ന്യൂസേഷ്: നന്ദി ഡോ. അയ്യര്‍.. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇങ്ങനെയാണ് (അപ്പോള്‍ ഗ്രാഫിക്സ് തെളിയുന്നു, അതനുസരിച്ച് ന്യൂസേഷിന്റെ വിശദീകരണം) രാവിലെ- 9.00: അയ്യപ്പന്റെ അമ്മ തന്റെ വീട്ടില്‍ നെയ്യപ്പം ചുടുന്നു, 9.05: മരക്കൊമ്പിലിരിക്കുന്ന കാക്ക നെയ്യപ്പം ലക്ഷ്യമാക്കി പറക്കുന്നു (അതിന്റെ ആനിമേഷന്‍), 9.06: കാക്ക നെയ്യപ്പം കൊത്തി പറക്കുന്നു (അതും ആനിമേഷന്‍), 9.07: കടലിനു മുകളിലെത്തുന്ന കാക്ക നെയ്യപ്പം താഴേക്കിടുന്നു (അവിടം വരെ ആനിമേഷന്‍), തുടര്‍ന്നു നടന്ന സംഭവങ്ങളുടെ കാര്യത്തില്‍ അവ്യക്തതയും വിവാദങ്ങളും തുടരുകയാണ്. ആര്‍ക്കു വേണ്ടിയാണ് അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത്, എത്ര നെയ്യപ്പം ചുട്ടു, നെയ്യപ്പം കൊത്തി എന്നു പറയുന്ന കാക്കയും അയ്യപ്പന്റെ അമ്മയും തമ്മിലെന്താണ് ബന്ധം തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു മുന്നിലുണ്ട്…ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നമ്മുടെ വിദഗ്ദ്ധപാനല്‍‍ തയ്യാറായിക്കഴിഞ്ഞു, ചെറിയൊരു ഇടവേളയ്ക്കു ശേഷം നമുക്കു പെട്ടെന്നു തിരിച്ചുവരാം, അതുവരെ ഈ സംഭവത്തെപ്പറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.. എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റ്… അയ്യപ്പാസ് സ്പേസ് അമ്മാസ് സ്പേസ് നെയ്യപ്പാസ് സ്പേസ് യേസ് അല്ലെങ്കില്‍ നോ..
കടപ്പാട് http://berlytharangal.com